Tuesday, 26 May 2015

പുല്ലുവഴി .... കുറ്റിക്കാട്ട് ക്ഷേത്രം. ....



പുല്ലുവഴി .... 
നോക്കാത്താ ദൂരത്തു പാട ശേഖരങ്ങളും, ചിറകളിൽ നിന്ന്‌ വടിഞ്ഞോഴികിയ വെള്ളത്താൽ ഉണ്ടായ  ചെറു തോടുകളും  അതിന്റെ  കയ്യ് വഴികളും മൊക്കെ ആയി  ചുറ്റ പെട്ട് കിടക്കുന്ന  നല്ല തനി നാടൻ പച്ച തുരുത്ത്. അതിൻറെ നടുക്ക് എന്നോണം ശ്രീ മഹാദേവൻറെയും, ഭൂതഗണങ്ങളുടെയും വിഹാര പുണ്യഭൂമി ആയ കുറ്റിക്കാട്ട് ക്ഷേത്രം.... കുറ്റികാട്ടപ്പനെ സേവിക്കാൻ പണ്ട് കീഴില്ലം  ഭാഗത്തുനിന്നു വന്നു കൊണ്ടിരുന്ന  കൃഷ്ണൻ പോറ്റി. ആ സാധു ബ്രാമണനെ ചില എമ്പോക്കികൾ കാര്യാ കാരണം  ഒന്നും  ഇല്ലാതെ ഒരു കള്ളൻ എന്ന നിർവചനം നൽകി ഓടിച്ചു വിട്ടു. ബ്രാമണ ശാപം കൊണ്ടാകാം  കുറ്റികാട്ടപ്പൻ  അനുഭവിച്ച തീരാ  വ്യഥയ്ക്കു കണക്കില്ല  .പിന്നെ വന്ന  ഒരു അൽപ്പ പ്രാണി അതിലേറെ പാവവും ആയ  മേതല  ഏതോ ഇല്ലതെ ഒരു വിക്രമൻ നമ്പൂരി  ..... (എന്നാണ് എൻറെ ഓര്മ്മ  തെറ്റെങിൽ  പൊറുക്കുക ).......
പഴയ കുറ്റികാട്ടമ്പലം  നൂറ്റാണ്ടുകൾ  പഴക്കം ഉള്ള രുദ്ര മഹാദേവൻറെ ക്ഷേത്രം . പാട ശേഖരങ്ങളാൽ ചുറ്റപെട്ട ശങ്കര ഭഗവാൻറെ ത്രിഭുവനം ... ദ്വാരപലകൻ മാരുടെ കാവലുള്ള മതിൽ കെട്ട് . തിരുമേനിക്കും,മരാന്മർക്കും വിശ്രമിക്കാൻ ഓടിട്ട കൊട്ടാരം വേറെ .... മുന്നിലെ റോഡിൽ നിന്നും പിന്നിലെ  പാടത്തു നിന്നും വരുന്നവര്ക്ക് കേറാൻഉള്ള മരം കൊണ്ടുള്ള കൊട്ടോമ്പടിയുള്ള  വാതിൽ .ഇടത്തും വലത്തും നിലകൊള്ളുന്ന അരയാൽ  വൃക്ഷം. പിന്നേ ശ്രീ മഹാദേവന്റെ വാഹനം  ആയ  കാള .സർപ്പ കാവ്  ,ക്ഷേത്ര കുളം  .. വെറുതേ ക്ഷേത്ര കുളം എന്ന് പറഞ്ഞാൽ പോരാ .വേനക്ക് കുളത്തിന്റെ ഒത്ത നടുക്ക് കാണാൻ  പറ്റും; ഒരു സ്വ്യംഭൂ ആയ ശിവലിംഗം .ഇനി ആരേലും കൊണ്ടിട്ടതാണ് എന്നു വെറുതേ വാദഗതി വക്കാം .. പക്ഷേ ഞാൻ  അത് സ്വയം ഭൂ എന്നേ വിശ്വസിക്കു ..ഇതാണ് പഴയ അമ്പലം .രണ്ട്  നേരം  പൂജയും നട അടച്ചാൽ ശംഖു വിളിച്ച് അറിയിക്കലും ,സോപാനം പാടി സ്തുതിക്കുനതും ,പിന്നേ ശിവേലിക്ക് ചെണ്ട കൊട്ടുന്നതും എല്ലാം ഉണ്ടായിരുന്ന കുറ്റികാട്ടപ്പന്റെ ഒരു നല്ല കാലം ....
അതിൽ നിന്ന് വ്യദിചലിച്ച് പല പേര് കേട്ട നായർ തറവാടുകളിലെ പ്രഗൽഭൻമാരായ  പ്രമാണിമാരുടെ  കെടുകാര്യസ്ഥദ  മൂലവും ധാരാളിത്തവും ,തൊഴിത്തിൽ കുത്ത് മൂലവും അമ്പലത്തിലെ ദയ്നം ദിന കാര്യങ്ങൾക്ക് പോലും മുട്ട് വന്ന സത്യം  ഇവിടെ മറച്ചു വക്കുനില്ല.
കണ്ടകശനിയുടെ ലീലാ വിലാസങ്ങളിൽ പെട്ട് ശിവശങ്കരനെ  ഇടതും വലതും തിരിയാൻ വിടാതെ ചക്ര ശ്വാസം മുട്ടിച്ചു എന്ന് ചരിത്രം . ശനിയുടെ അപഹാരം നെറുകൻ തലയിൽ ന്രത്തം ചവിട്ടികളിക്കുന്ന കാരണം കൊണ്ട്ആകം കുറ്റികട്ടപ്പനും മാനം പോയി പണ്ട് രണ്ട് തവണ. കള്ളൻ മാരൽ ആണെന്ന് മാത്രം .ആദ്യ വരവിൽ ആടയാഭരണങ്ങൾ എല്ലാം പോയ ഭഗവാൻ (എന്നിട്ട് പാവം പൊറ്റിക്കു പഴിയും )രണ്ടാമത്തെ വരവിൽ വിഗ്രഹം ഒഴിച്ച് തിടമ്പ് അടക്കം സർവതും വാരി വെളുപിച്ചു മക്കുണൻമാർ ..... പ്രശ്നവശാൽ മനസിലായി കൊണ്ട് പോയത് ഭഗവാനോട് പറഞ്ഞിട്ടാണ് എന്ന് ... അറിയുന്ന ആരോ ആണ് വിരുതൻ .ഉണ്ടാകുമ്പോൾ ഇരട്ടി തരാം ... ഉപദ്രവിക്കരുത് എന്നു പറഞ്ഞത്രേ . ഏതായാലും ശനി കൊണ്ട് പൊറുതി ഇല്ലാതെ നിൽക്കുന്ന അവസ്ഥ . എന്നാൽ ഒരു ഭക്തൻ രക്ഷപെടണേൽ ആയികോട്ടേ എന്ന് കരുതി കാണും ഓം കാര മൂർത്തി .......
പിൽ കാലത്ത് ക്ഷേത്രത്തിന്റെ അവകാശികളായ പുതു തലമുറയുടെ ഉണർവും ആഹോര പരിശ്രമത്താലും  പുതുക്കി പണിത ക്ഷേത്ര സമുച്ചയം ഇന്നത്തെ രീതിയിൽ ആക്കി എടുക്കാൻ വിയർപ്പു ഒഴുക്കിയ ഞാൻ എൻറെ നൻബര അടക്കം ഉള്ള എല്ലാവരയും പിന്നെ വീടും, ജോലിയും എല്ലാം രണ്ടാം സ്ഥാനത് നിർത്തി ക്ഷേത്ര സമുച്ചയം ഇപ്പോൾ കാണുന്ന പോലെ അന്തസോടെ ,തലയെടുപോടെ നിക്കാൻ വളരെ അധികം ആദ്യകാലം മുതലേ പരിശ്രമിച്ച ശ്രീമാൻ കേശവൻ കുട്ടി ചേട്ടനെ പ്രത്യേകം   സ്മരിച്ചു കൊണ്ട് .......

ജ്യോതിഷ്കൃഷ്ണൻ  പുല്ലുവഴി ....


No comments:

Post a Comment